Showing posts with label ചെറു കഥകൾ. Show all posts
Showing posts with label ചെറു കഥകൾ. Show all posts

Sunday, February 16, 2020

പത്തായത്തിൽ വീണുപോയ വാച്ച്

ശാന്തത

പത്തായത്തിൽ നെല്ല് നിറച്ചു കഴിഞ്ഞപ്പോഴാണ് വാച്ച് നഷ്ടപ്പെട്ട കാര്യം കൃഷിക്കാരന് മനസിലായത്.പഴയതായിരുന്നെങ്കിലും വിവാഹവാച്ച് ആയിരുന്നതിനാൽ അതിനോട് വൈകാരികമായ അടുപ്പം ഉണ്ടായിരുന്നു.പത്തായത്തിൽ മുഴുവൻ തിരഞ്ഞെങ്കിലും വാച്ച് കണ്ടെത്താനായില്ല. അവസാനം റോഡിൽ ക്രിക്കറ്റ് കളിച്ചു കൊണ്ടിരുന്ന കുട്ടികളോട് പറഞ്ഞു "പത്തായത്തിൽ വീണുപോയ എന്റെ വാച്ച് തപ്പി എടുക്കുകയാണെങ്കിൽ നിങ്ങൾക്ക് ഒരു സമ്മാനം നല്കും" സമ്മാനം എന്നു കേട്ടപ്പോൾ എല്ലാവരും കൂടി പത്തായത്തിനകത്തേക്കു ഓടിക്കയറി. കുറെ സമയം അവിടെയെല്ലാം നോക്കിയെങ്കിലും വാച്ച് കണ്ടെത്താനായില്ല.എല്ലാവരും തിരച്ചിൽ അവസാനിച്ചപ്പോൾ ഒരു കുട്ടി പറഞ്ഞു "എനിക്കൊരവസരം തരുകയാണെങ്കിൽ വാച്ച് കണ്ടു പിടിക്കാം" കൃഷിക്കാരൻ സമ്മതിച്ചു അല്പ സമയം കഴിഞ്ഞ് പുറത്തു വന്നപ്പോൾ അവന്റെ കൈയിൽ വാച്ച് ഉണ്ടായിരുന്നു. കുഷിക്കാരന് അത്ഭുതമായി. "കുറെപ്പേർ ശ്രമിച്ചിട്ട് നടക്കാത്തത് എങ്ങനെയാണ് ഒറ്റയ്ക്ക് സാധിച്ചത്?" അയാൾ ചോദിച്ചു. " ഞാൻ പ്രത്യേകിച്ച് ഒന്നും ചെയ്തില്ല. അല്പസമയം ശാന്തനായി അവിടെ ഇരുന്നു. ആ നിശബ്ദതയിൽ വാച്ചിന്റെ സൂചിയുടെ ടിക്ക് ടിക്ക് ശബ്ദം കേട്ടു " കുട്ടി പറഞ്ഞു.
ജീവിതത്തിൽ വിജയിക്കണമെങ്കിൽ ശാന്തത നിറഞ്ഞ ഒരു മനസ് അനിവാര്യമാണ്.ശാന്തമായ ഹൃദയത്തോടെ എടുക്കുന്ന തീരുമാനങ്ങളാണ് വിജയത്തിൽ എത്തുന്നത്.
"പ്രശാന്തമായ മനസ് ശരീരത്തിന് ഉന്മേഷം നല്കുന്നു ''

Tuesday, February 11, 2020

ചില ജാലകക്കാഴ്ചകൾ-പൗലോ കൊയ്‌ലോ-Window

ജാലകം 

യുവദമ്പതികൾ ഒരു വാടകവീട്ടിൽ താമസം ആരംഭിച്ചു. പിറ്റേന്ന് രാവിലെ അയൽക്കാരി അലക്കിയ വസ്ത്രങ്ങൾ ഉണക്കാനിടുന്നത് യുവതി ജാലകത്തിലൂടെ കണ്ടു. അലക്കിയിട്ടും ആ വസ്ത്രങ്ങളൊന്നും നല്ലതുപോലെ വൃത്തിയായിട്ടില്ലെന്ന് യുവതിക്ക് തോന്നി. ''നന്നായി അലക്കേണ്ട രീതി ആ സ്ത്രീക്കറിയില്ലായിരിക്കാം. ഒരുപക്ഷേ, അവൾക്ക് നല്ല ബാർസോപ്പ് ഉണ്ടാവില്ല.'' അയൽക്കാരി വസ്ത്രം അലക്കിയിടുമ്പോഴെല്ലാം ജനലിനിപ്പുറം നിന്ന് അവൾ ഭർത്താവിനോട് ഇക്കാര്യം പരിഹാസപൂർവ്വം പറയും. ഭാര്യയുടെ സംസാരത്തോട് ഭർത്താവ് പ്രതികരിച്ചില്ല. 
ഒരു മാസത്തിനുശേഷം അയയിൽ നല്ല വൃത്തിയുള്ള വസ്ത്രം കണ്ട് ആശ്ചര്യത്തോടെ അവൾ ഭർത്താവിനോട് പറഞ്ഞു: ''നോക്കൂ... അവൾ ഇന്ന് നല്ലതുപോലെ അലക്കാൻ പഠിച്ചിരിക്കുന്നു. എനിക്ക് അത്ഭുതം തോന്നുന്നു; ആരെങ്കിലും ഇന്നലെ അവളെ അലക്കാൻ പഠിപ്പിച്ചുവെന്ന്.''
ഭർത്താവ് പറഞ്ഞു: ''ഇന്ന് നീ ഉണരും മുമ്പ് ഞാൻ നമ്മുടെ ജനൽച്ചില്ലുകൾ വൃത്തിയാക്കി.''യുവതിയുടെ വായടഞ്ഞു പോയി. അവൾക്ക് പിന്നൊന്നും പറയാനുണ്ടായിരുന്നില്ല. തന്റെ അയൽക്കാരിയിൽ യുവതി കുറ്റം കണ്ടെത്തുന്നതിന് കാരണം അവളുടെ വീട്ടിലെ പൊടിപിടിച്ച ജാലകത്തിന്റെ പ്രശ്‌നമാണ്. നിറം മങ്ങിയ ചില്ലുജാലകത്തിലൂടെ അവൾ കാണുന്നവയെല്ലാം നിറം മങ്ങിയിരുന്നു. നാം മറ്റുള്ളവരെ കാണുന്നത് നമ്മുടെ മുന്നിലുള്ള ജനൽപ്പാളിയുടെ തെളിമ ആശ്രയിച്ചല്ലേ? അഴുക്കുപുരണ്ട ജാലകത്തിലൂടെ നോക്കിയാൽ യഥാർത്ഥ തെളിമ തിരിച്ചറിയാൻ കഴിയണമെന്നില്ല...

Courtesy - 
പൗലോ കൊയ്‌ലോയുടെ ഒരു ചെറുകഥ - ചില ജാലകക്കാഴ്ചകൾ..

Monday, February 10, 2020

അത്യാവശ്യ സാധനങൾ

അത്യാവശ്യ  സാധനങൾ 


ജോലിക്ക് പോയി തിരിച്ചു വന്ന അമ്മയോട് കുഞ്ഞ് ചോദിച്ചു ...

"നമ്മുടെ വീട്ടിലെ അലമാരയുടെ ചാവി എന്താ ജോലിക്കാരിയുടെ അടുത്ത് കൊടുക്കാത്തത്" ?

അമ്മ : "അവൾക്കു അത് കൊടുക്കാൻ പറ്റുമോ" ?

കുഞ്ഞ് : "ആഭരണങ്ങളും ,പണവും എന്താ അമ്മെ കൊടുക്കാത്തത് "?

അമ്മ : "അതെല്ലാം കൊടുക്കാൻ പാടില്ല"
കുഞ്ഞ് : "ATM കാർഡ്‌ എന്താ 
കൊടുക്കാത്തത് "?

അമ്മ : "ഇതെല്ലാം നമുക്ക് അത്യാവശ്യമായ സാധനങ്ങളാണ് ,ഇതെല്ലാം ജോലിക്കാരിയുടെ കൈയിൽ കൊടുക്കാൻ പാടില്ല "

കുഞ്ഞ്: "അപ്പൊ എന്തിനാ അമ്മെ എന്നെ മാത്രം അവരുടെ കൈയിൽ കൊടുത്തിട്ടു പോകുന്നത്?  എന്നെ നിങ്ങൾക്ക് ആവശ്യമില്ലേ "?

Saturday, February 8, 2020

വിശ്വാസം-ഓഷോ

വിശ്വാസം


യൂറോപ്പിലെ ഒരു നഗരത്തിൽ ഒരു പളളിയുണ്ടായിരുന്നു.ഒരു മദ്യവ്യവസായി പളളിയുടെ അടുത്തുളള തന്‍റെ സ്ഥലത്ത് ഒരു ബാർ ഹോട്ടൽ തുടങ്ങാൻ തീരുമാനിച്ചു. പളളിയിലെ വികാരിയച്ഛനും ഇടവകക്കാരും ഈ നീക്കത്തെ എതിർത്തു.അവർ മേലധികാരികൾക്ക് പരാതി അയച്ചു..!!!!

അതനുസരിച്ചു മദ്യശാല വരാതിരിക്കുന്നതിന് ദിവസവും പളളിയിൽ പ്രത്യേക പ്രാർത്ഥനകൾ ചൊല്ലി. പക്ഷേ ബാർ ഹോട്ടലിന്‍റെ കെട്ടിടം ദിനംപ്രതി ഉയർന്നു കൊണ്ടിരുന്നു.ഹോട്ടലിന്‍റെ പണി എതാണ്ട് തീരാറായി....!!!!!

ഒരു ദിവസം ഉണ്ടായ ശക്തമായ ഇടിമിന്നലിൽ അത് നിലം പതിച്ചു. കെട്ടിടം പണിയിലെ തകരാറും കാരണമാകാം..!!!!

പളളിക്കാർ സന്തോഷിച്ചു. പക്ഷേ മദ്യവ്യവസായി കോടതിയിൽ കേസുകൊടുത്തു. പളളിയിലെ പ്രാർത്ഥനമൂലമാണ് തന്‍റെ കെട്ടിടം നശിച്ചത്.അതുകൊണ്ട് കെട്ടിടം തകർന്നതിന്‍റെ ഉത്തരവാദിത്വം അവർക്കാണ്.അവരിൽനിന്നും ഒരുകോടി രൂപ നഷ്ടപരിഹാരംകിട്ടണം..!!!!

പളളിക്കാർ എതിർ സത്യവാങ്മൂലം കൊടുത്തു."ഞങ്ങൾ ഇക്കാര്യത്തിൽ ഒരു വിധത്തിലും ഉത്തരവാദികളല്ല.പ്രാർത്ഥനമൂലമാണ് കെട്ടിടം നശിച്ചതെന്ന വാദം ശുദ്ധഅസംബന്ധമാണ്"

കേസ് വാദം കേട്ട ജഡ്ജി പറഞ്ഞു.:

"വിചിത്രമായ ഒരു കേസാണിത്. ഒരു വശത്ത് പ്രാർത്ഥനയിൽ വലിയ വിശ്വാസമുളള മദ്യവ്യവസായി.മറുവശത്ത് പ്രാർത്ഥനയിൽ വിശ്വാസമില്ലാത്ത പളളിക്കാർ. ...!!!

Thursday, February 6, 2020

സ്മഗ്ലർ ജോൺസ്‌

സ്മഗ്ലർ ജോൺസിന്റെ കഥ അറിയാമോ?


വളരെ പഴയൊരു അമേരിക്കൻ തമാശയാണ്.
ലോകത്ത് ദിവസേന ഏറ്റവുമധികം ലീഗൽ ക്രോസിംഗ് നടക്കുന്ന നിയന്ത്രിത രാജ്യാന്തര കരയതിർത്തിയായ യു.എസ്-മെക്സിക്കോ ബോർഡറിലെ പതിവുകാരനായിരുന്നു ജോൺസ്‌.......

അയാളൊരു കള്ളക്കടത്തുകാരനാണ് എന്ന് ബോർഡർ പൊലീസിന് രഹസ്യ വിവരം ലഭിച്ചിട്ടുള്ളതിനാൽ മറ്റു യാത്രികരേക്കാൾ ഇരട്ടി പരിശോധനയാണ് ജോൺസിന് എപ്പോഴും....

ഒരു ബൈക്കിൽ നിറച്ച രണ്ടു വലിയ ചാക്കുകൾ ഒന്നിന് മേലെ ഒന്നായി അടുക്കി കെട്ടിവെച്ചാണ് ജോൺസ്‌ എന്നും വരിക....!!

"ചാക്കിലെന്താണ് ?"
എന്ന് പോലീസ് എന്നും അന്വേഷിക്കും.....

"വെറും മണലാണ്" എന്ന് ജോൺസ്‌ എന്നും മറുപടിയും പറയും..

വിശ്വാസം വരാതെ അവർ രണ്ടു ചാക്കുകളും തുറന്നു പരിശോധിക്കും...!

സത്യത്തിൽ അവയിൽ വെറും മണൽ തന്നെയാണ് ഉള്ളത് എന്ന് ബോധ്യപ്പെട്ട് ഒടുക്കം അയാളെ കടത്തി വിടുകയും ചെയ്യും..

ഇതായിരുന്നു സ്ഥിരം പതിവ്.

ജോൺസ്‌ ഒരിക്കൽ പോലും പിടിക്കപ്പെട്ടില്ല.

അയാളുടെ ചാക്കുകളിലെ രഹസ്യം പോലീസുകാരുടെ ഉറക്കം കെടുത്തുന്ന കൗതുകമായി തുടർന്നു....

അവരെ ആ രഹസ്യത്തെ കുറിച്ചോർത്ത് ഉണർന്നിരിക്കാൻ നിർബന്ധിതരാക്കി കൊണ്ട് ജോൺസ്‌ പിന്നീടെപ്പോഴോ ആ വഴി വരാതെയുമായി....

കുറെ നാളുകൾക്കു ശേഷം ജോലിയിൽ നിന്നും വിരമിച്ച ഒരു ബോർഡർ പോലീസുകാരൻ ജോൺസിനെ കണ്ടുമുട്ടി.

ജോൺസിനടുത്തേക്ക് ഓടിച്ചെന്നയാൾ പറഞ്ഞു..

"നിങ്ങൾ യു.എസ്-മെക്സിക്കോ ബോർഡർ രണ്ടു ചാക്കുകളുമായി മുറിച്ചു കടന്നിരുന്ന കാലത്ത് ആ അതിരിലെ പാറാവുകാരനായി ഞാനുമുണ്ടായിരുന്നു....,

നിങ്ങളാ ചാക്കുകളിൽ നിയമവിരുദ്ധമായി എന്തോ കടത്തുകയായിരുന്നു എന്നെനിക്ക് ഉറപ്പാണ്..
പക്ഷെ അത് എന്താണെന്ന് എത്രയാലോചിച്ചിട്ടും എനിക്ക് പിടികിട്ടുന്നില്ല.. 

ആ ചാക്കുകളിലെ ഓരോ മണൽത്തരിയും ഞാൻ പരിശോധിച്ചതാണല്ലോ..?

ജോലിയിൽ നിന്ന് പിരിഞ്ഞ ശേഷവും പല രാത്രികളിലും നിങ്ങളുടെ രഹസ്യത്തെ കുറിച്ചോർത്ത് എന്റെ ഉറക്കം നഷ്ടപെട്ടിട്ടുണ്ട്......

ഇനിയെങ്കിലും ഒന്ന് പറഞ്ഞു തരൂ.. നിങ്ങളാ ചാക്കുകളിൽ എന്തായിരുന്നു അതിർത്തി കടത്തിയിരുന്നത്??"

പഴയ പോലീസുകാരന്റെ  അവസ്ഥ കണ്ട് ജോൺസിന് ദയയും ചിരിയും ഒരുമിച്ചു വന്നത്രേ.....!!!!

അമർത്തി ചിരിച്ചു കൊണ്ടയാൾ മറുപടി പറഞ്ഞു.

"ആ ചാക്കുകളിൽ മണൽ തന്നെയായിരുന്നു....

ഞാൻ കടത്തിയിരുന്നത് ബൈക്കുകൾ ആണ്."

മണൽ ചാക്ക് ഒരു ഡിസ്ട്രാക്ഷൻ ടെക്‌നിക്ക് മാത്രമായിരുന്നു.

സ്മഗ്ലർ ജോൺസ്‌ കടത്തിയിരുന്നത് ബൈക്കുകളാണ്.

പക്ഷേ ശ്രദ്ധ തിരിക്കാനായി അതിന് മുകളിൽ കെട്ടിവെച്ചിരുന്ന ചാക്കുകളെ പറ്റി മാത്രം വല്ലാതെ വേവലാതിപ്പെട്ടത് കൊണ്ട് പരിശോധകർക്ക് അയാൾ ഓരോ ദിവസവും വ്യത്യസ്ത ബൈക്കുകളിൽ ആണ് വന്നിരുന്നത് എന്ന കാര്യം തിരിച്ചറിയാൻ പോലും സാധിച്ചില്ല..

ജോൺസ്‌ ഒരിക്കലും പിടിക്കപ്പെട്ടതുമില്ല.

അയാൾ ഉപയോഗപ്പെടുത്തിയ പോലീസുകാരുടെ മാനസികാവസ്ഥക്ക് ഭാഷയിൽ ഇപ്പോൾ "ഷൈനി ഒബ്ജക്ട് സിൻഡ്രോം" (SOS - Shiny Object Syndrome) എന്നാണ് പറയാറുള്ളത്.

സദസ്സിന്റെ ശ്രദ്ധ തിരിക്കാനായി മാന്ത്രികൻ ഉയർത്തി കാണിക്കാറുള്ള 'തിളക്കമുള്ള വസ്തു'വിൽ നിന്നാണ് ഈ മാനസികാവസ്ഥയുടെ പേര് തന്നെ വന്നത് എന്നത് പ്രത്യേകം പറയേണ്ടല്ലോ..

Wednesday, February 5, 2020

ഭാഷ

ഭാഷ


ഒരു ദിവസം നായാട്ടിനു പോയ രാജാവ് ദിശതെറ്റി ആശ്രമത്തിലെത്തി. അന്ധനായ ഋഷി മാത്രമേ അവിടെയുണ്ടായിരുന്നുള്ളൂ . 
രാജാവ്‌ ചോദിച്ചു: “മഹാത്മാവേ, ദയവായി നഗരത്തിലേക്കുള്ള വഴി പറഞ്ഞു തരുമോ?”
“വലത്തോട്ടു പോയാല്‍ നഗരത്തിലെത്താം” ഋഷി പറഞ്ഞ ദിശയിൽ രാജാവ് പോയി.

പിന്നാലെയെത്തിയ മന്ത്രി ഋഷിയോട് ചോദിച്ചു: “സ്വാമി, ഇതുവഴി ആരെങ്കിലും വന്നോ?” “മഹാരാജാവ് വന്നിരുന്നു; അദ്ദേഹം വലത്തോട്ടുള്ള വഴിയിലൂടെ നഗരത്തിലേക്ക് പോയിട്ടുണ്ട്” ഋഷി പറഞ്ഞു.
കുറെ നേരം കഴിഞ്ഞ് സേനാനായകൻ എത്തി. അദ്ദേഹം ചോദിച്ചു: “ആരെങ്കിലും ഇതുവഴി വന്നതായി താങ്കൾക്ക് അറിയുമോ?” ഋഷി മറുപടി പറഞ്ഞു: “രാജാവും മന്ത്രിയും വന്നിരുന്നു; അവർ വലത്തോട്ടുള്ള വഴിയേ പോയി.”

മൂവരും കൊട്ടാരത്തിൽ സന്ധിച്ചപ്പോൾ അന്ധനായ ഋഷി തങ്ങളെ ഓരോരുത്തരെയും തിരിച്ചറിഞ്ഞത് എങ്ങനെയെന്നു ആശ്ചര്യപ്പെട്ടു. അവർ ഉടനെ പുറപ്പെട്ട് ഋഷി സന്നിധിയിൽ എത്തി.
അപ്പോൾ ഋഷി പറഞ്ഞു: “ഓരോരുത്തരുടെയും വാക്കുകളിൽ നിന്ന് അവർ ആരാണെന്ന് പറയാനാവും.
എന്നെപ്പോലെ ഒരു ഋഷിയെ “മഹാത്മാവേ” എന്ന് ഒരു രാജാവു മാത്രമേ അഭിസംബോധന ചെയ്യുകയുള്ളൂ.
“സ്വാമി” എന്ന് വിളിച്ചത് മന്ത്രിയായിരിക്കുമെന്ന് ഊഹിച്ചു; 
“താങ്കൾ ” എന്ന് സംബോധന ചെയ്തത് സൈന്യാധിപനും
നമ്മുടെ ഭാഷയും നാം ഉപയോഗിക്കുന്ന വാക്കുകളും നാം ആരെന്ന് വെളിപ്പെടുത്തുന്നു. .

ഞാൻ സന്ദർശകൻ മാത്രം -sufi story

ഒരു ടൂറിസ്റ്റ് ഒരു സൂഫിയുടെ വീട് സന്ദർ ശിച്ചു . സൂഫിയുടെ വീട്   കണ്ട് അയാൾ അത്ഭുതപ്പെ ട്ടു വീട് ഒരു ലളിതമായ മുറിയായിരുന്...